Saturday, 7 September 2013

അമ്പിളിമാമനുമുണ്ടല്ലോ ആര്യന്‍ സൂര്യനുണ്ടല്ലോ



അമ്പിളിമാമനുമുണ്ടല്ലോ ആര്യന് സൂര്യനുണ്ടല്ലോ (2)
അമ്പലക്കണ്ണനുമുണ്ടല്ലോ അക്കരമാരനുമുണ്ടല്ലോ
പത്തരമാറ്റിന് താലിയൊരുക്കണതാരാണു
മുത്തുവിളക്കിന്നു പുടവ കൊടുക്കണതാരാണു
അവനാരോ അറിയുമ്പോള് വനമാലചാര്ത്തിടാം
(
അമ്പിളിമാമനുമുണ്ടല്ലോ...)

മിഴിതോരേ കാണാന് അഴകുള്ളവനല്ലേ
പുലര്ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ
ഇളമാറിന് കണ്ണും മൊഴിനീളേ തേനും
ഇളനീരിന് കുളിരും ഇളവേനല്പ്പൂ നിറവും
ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ
നല്ലതു കണ്ടാലറിയില്ലേ നാണം ചൂടിയില്ലേ
അവനാരോ അറിയുമ്പോള് വനമാലചാര്ത്തിടാം
(
അമ്പിളിമാമനുമുണ്ടല്ലോ...)

ഒരു കിണ്ണം പാലില് നിറയുന്നവനല്ലേ
നറുതിങ്കള്ക്കലപോലേ തെളിയുന്നവനല്ലേ
അലനെയ്യും കാറ്റായി തഴുകുന്നവനല്ലേ
ചിരിമുല്ലത്തളിര്മെയ്യില് ചായുന്നവനല്ലേ
വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ
പേരു വിളിച്ചവനല്ലേ ചോരനും അവനല്ലേ
അവനാരോ അറിയുമ്പോള് വനമാലചാര്ത്തിടാം
(
അമ്പിളിമാമനുമുണ്ടല്ലോ...)

വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ





വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ
കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ
മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ
എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം
(
വെണ്ണക്കല്ലിൽ...)

ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ
നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ
ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം
അമ്മാനപ്പന്തലിട്ടത് നീലാകാശം
കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം
ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ
(
വെണ്ണക്കല്ലിൽ..)

ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ
ആദ്യം വന്നതൊരരയന്നത്തട്ടാൻ
കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം
കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ
മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ
ആരും ചാരാവാതിൽ ചാരി കാണാ മുത്തിൽ
മുത്തം വെയ്ക്കാലോ
(
വെണ്ണക്കല്ലിൽ..)